Friday, August 28, 2009

രണ്ടു കവിതകള്‍

രക്തസാക്ഷി

കണ്ണിമാങ്ങ പറിക്കാന്‍ കയറി
വീണുകിടന്നവന്റെ
ചുറ്റും
പലനിറക്കൊടി പരന്നു

ഇലകള്‍
അവനുമുകളില്‍
റീത്തുകള്‍ നിരത്തി
ആകാശം
കണ്ണീരിറ്റിച്ചു

ഇന്നവന്‍
കിടന്നയിടത്ത്
ഉയര്‍ത്തിയിരിക്കുന്നു
ഒരു രക്തസാക്ഷിമണ്ഡപം,
കിടന്ന കിടപ്പിന്റെ
അതേ രൂപത്തില്‍

തെറ്റ്

വെയിലിന്
മഴയെ അറിയില്ല
മഴയ്ക്ക് വെയിലിനെയും
എന്ന വിശ്വാസം
തെറ്റായിരുന്നു

അവരുടെ
തിരിച്ചറിവുകളാണല്ലോ
മഴവില്ലായി
തെളിയുന്നത്
ഇങ്ങനെ തെറ്റിപ്പോകുന്ന
വിശ്വാസങ്ങളാണല്ലോ
ജീവിതത്തിന്റെ നൈമിഷികത
നമ്മെ ബോധ്യപ്പെടുത്തുന്നത്

(ബൂലോകകവിത ഓണപ്പതിപ്പ് 2009)

3 comments:

താരകൻ said...

വെയിലും മഴയും തമ്മിലുള്ള ക്ഷണികമായ പ്രണയം.മഴവില്ല്. ക്ഷണപ്രഭാചഞ്ചലം.പ്രണയം പോലെ തന്നെ അല്ലേ?

naakila said...

അഭിപ്രായത്തിന് നന്ദി, താരക

Anonymous said...

മണ്ടപത്തില്‍ എന്‍റെ പുഷപങ്ങള്‍ .....
അറിയാത്ത പിള്ള ചോരിയുംബം അറിയും എന്നൊരു ചൊല്ലുണ്ട്

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP