Sunday, October 10, 2010
ആനിമല്‍ പ്ലാനറ്റ്
കെണിവെച്ച്
കാത്തിരുന്നവരുടെ
മണം തിരിച്ചറിഞ്ഞൊരു പുള്ളിപ്പുലി
പൊടുന്നനെ
കാടിനുള്ളിലേക്കൊരാളലായ്
മറഞ്ഞു
അതിന്റെ പുള്ളികൾ
കലമാനുകൾ മേയുന്ന
പുന്നനിരപ്പിൽ
ചിതറിക്കിടന്ന കായ്കളായ്
മഞ്ഞ വെയിലിലേക്ക്
പാളിയടർന്നു
ഗർജ്ജനം കാറ്റിലേക്ക്
കുതറിമാറി
കിതപ്പ് മുളങ്കൂട്ടമുരിച്ചെടുത്തു
ക്രൗര്യമകക്കാടിനടിയിലെ ചതുപ്പ്
പതുക്കിയെടുത്തു
നോട്ടം കാട്ടുകിളികൾ
കൊത്തിപ്പറന്നു
നഖങ്ങൾ
നിഴലുകളൊളിപ്പിച്ചു
വെറുതെയിരിക്കുമ്പോൾ
മിന്നിമാഞ്ഞു പോകുന്ന
ചാനൽക്കാഴ്ചയിൽ
കണ്ടുപിടിക്കപ്പെട്ട
അപൂർണ്ണതയെ
കാടുമണക്കുന്നല്ലോ !
(Saikatham)
Subscribe to:
Post Comments (Atom)
9 comments:
വെറുതെ മഴയൊക്കെയല്ലെ ഇരുന്ന് ചാനല്‍ കാണ്
കാടുമണക്കുന്നല്ലോ.
പുലിയെ പുന്നകായ്കളിൽ നിന്ന്, കാറ്റിൽ നിന്ന്, മുളങ്കൂട്ടത്തിൽ നിന്ന്, ചതുപ്പിൽ നിന്ന്, കാട്ടുകിളികളിൽ നിന്ന് കണ്ടെടുക്കാം നമുക്ക്, നല്ല കവിത
കാടുമണക്കുന്നല്ലോ !
അതെ.
:-)
പുലികളൊക്കെ ഇങ്ങനെ മറ്റുപലതിലേയ്ക്കും സംക്രമിക്കുന്നതുകൊണ്ട് മറ്റുപലതും പുലിവേഷം കെട്ടി നമ്മെ ചിരിപ്പിക്കുവാൻ പാടുപെടുകയാണ് കവി സുഹൃത്തേ
കാഴ്ചകള്‍ തിരിച്ചു പിടിക്കുന്ന കവിത..
:-)
ചാനല്‍ കാഴ്ചയില്‍ കണ്ടുപിടിക്കപ്പെട്ട അപൂര്‍ണതകള്‍-അര്‍ത്ഥവത്തായ പ്രയോഗം.നന്നായി അനീഷ്.
നന്ദി
നല്ല അഭിപ്രായങ്ങള്‍ക്ക്
സുഹൃത്തുക്കള്‍ക്കും
ഗുരുനാഥന്മാര്ക്കും
Post a Comment