Wednesday, October 6, 2010
മാക്കാച്ചി
പെട്രോമാക്സിന്റെ
ന്‌ലാവെട്ടത്തിൽ
തോളത്തിട്ട ചാക്കുമായ്
വയൽവരമ്പിലൂടെ
പോകുന്നതുകാണാം
മഴവെള്ളമെഴുതിയ
പുല്ലുകൾക്കിടയിൽ
പതുങ്ങിയിരിക്കുന്നവയെപ്പിടിച്ച്
ചാക്കിലിടും
കതിരിടാറായ നെല്ലിനടിയിലൂടെ
വെള്ളത്തിലേയ്ക്കൂളിയിടും
ഞണ്ടുകൾ
രാവെളിച്ചത്തിലേക്ക്
പൊന്തിവന്ന വരാലുകൾ
ഒരു പുളച്ചിലിലപ്രത്യക്ഷമാകും
തെങ്ങുവരമ്പിലെ
അരണ്ട മൂകതയിൽ
കൂമന്റെ മൂളലുറഞ്ഞു പോകും
പൊടുന്നനെയൊരു തവള
പൊത്തിപ്പിടിക്കാനാഞ്ഞ കൈയിൽ
കൊത്തിയതും
കഴായിൽ വീണുടഞ്ഞ്
നിലാവു കെട്ടു
പിറ്റേന്ന്
തുറിച്ച നോട്ടത്തിൽ
കൊഴുത്തൊരു മാക്കാച്ചിത്തവള
കുളക്കരയിലിരിക്കുന്നതു കണ്ട്
കുട്ടികൾ കൂവി വിളിച്ചു
`ദേ സുലൈമാൻ തവള`
(മലയാളനാട് )
Subscribe to:
Post Comments (Atom)
9 comments:
തെങ്ങുവരമ്പിലെ
അരണ്ട മൂകതയിൽ
കൂമന്റെ മൂളലുറഞ്ഞു പോകും
തവളക്കാലൊ വീക്‍സെസ്സ് ആണ്, തിന്നാന്‍
:-)
:)
chirikathe enthu chyeem aneesh
തവളപിടുത്തക്കാരൻ തവളയായി മാറുന്നു. നല്ലൊരു പരിസ്ഥിതിവാദക്കവിതയായി മാറിയല്ലോ!
:-)
വളരെ നല്ല മഴത്തണ്പ്പ്ള്ള വരികള്‍
ഭയം തോന്നിപ്പിച്ചു.
Good visuals.
Post a Comment